ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വീണ്ടും എഴുതുവാൻ പ്രേരിപ്പിക്കുന്ന ഗന്ധർവ്വന്...


കുഞ്ഞിലെ മുതൽ അച്ഛനിലൂടെയാണ് സിനിമ ലോകത്തെ ഞാൻ അറിഞ്ഞത്. എന്നും കൗതുകമുണർത്തിയ ലോകം.


അച്ഛൻ്റെ സംസാരങ്ങളിൽ എന്നും കടന്ന് വന്നിരുന്ന ചിലരായിരുന്നു, K G George, M T, I V Sasi, Bharathan, Pathmarajan തുടങ്ങിയവർ. "പഴയ സിനിമക്കാർ" എന്ന ചിന്തയിൽ പലപ്പോഴും ഞാൻ Mind ചെയ്യാതെ ഞാൻ മാറ്റി നിർത്തിയവരാണ് ഇവർ. "Updated ആകൂ അച്ഛാ" എന്ന് പലപ്പോഴും മനസ്സിൽ പറഞ്ഞ ഒരു കാലം.


വർഷങ്ങൾ കഴിഞ്ഞ്. വളരെ യാദൃശ്ചികമായി, അച്ഛനോടൊപ്പം തന്നെ ടിവിയിൽ "ഇന്നലെ" കാണാനിടയായി. മറവിയുടെ വേദനിപ്പിക്കുന്ന ഭയപ്പെടുത്തുന്ന കരയിപ്പിക്കുന്ന ഒരു മുഖം. നരേന്ദ്രൻ അന്ന് നടന്നകന്നത്, എൻ്റെ മനസ്സിലേക്കായിരുന്നു. കൂടെ ഒരു പേരും.


പത്മരാജൻ!


ജയകൃഷ്ണനും, ജീവനും, വിശ്വനാഥനും, സോളമനും, പവിത്രനും ഒക്കെ പിന്നീട് മനസ്സിൽ നിറഞ്ഞ മുഖങ്ങളായി മാറി. ഞാൻ ഗന്ധർവ്വനിലൂടെ ആ ഗന്ധർവ്വ നാദം മനസ്സിൽ നിറഞ്ഞു. 


"ചിത്രശലഭമാകാനും, പാവയാകാനും, മാനാകാനും മനുഷ്യനാകാനും, നിൻ്റെ ചുണ്ടിൻ്റെ മുത്തമാകാനും നിമിഷാർത്ഥം പോലും ആവശ്യമില്ലാത്ത ഗഗനചാരി". അതെ! അക്ഷരങ്ങളിലൂടെ ഏത് രൂപമാകാനും കഴിയുന്ന ഗന്ധർവ്വൻ. 


സിനിമയുടെ ഭാഷയിൽ നിന്ന് പുസ്തകങ്ങളിലേക്ക് തിരിഞ്ഞപ്പോൾ ഗന്ധർവ്വൻ വീണ്ടുമെന്നെ അത്ഭുതപ്പെടുത്തി. ചെറു കഥകളുടെ Intensity എന്താണെന്ന് മനസ്സിലാക്കി തന്ന നിമിഷങ്ങൾ. വാക്കുകൾക്ക് കൊണ്ട് തീർക്കുന്ന ഒരു കാൻവാസ് ഉണ്ട് അദ്ദേഹത്തിൻ്റെ പുസ്തകങ്ങളിൽ. ചിത്രങ്ങളോട് ചേർന്ന് നിൽക്കുന്ന എഴുത്തിന്റെ രീതി, വളരെ Detailed ആയുള്ള എഴുത്ത്. സിനിമയോട് കൂടുതൽ ചായ്‌വ് ഉള്ള എനിക്ക് ഒരു സിനിമ കാണുന്ന പ്രതീതിയാണ് അദ്ദേഹത്തിൻ്റെ ഓരോ ചെറു കഥയും.


വീണ്ടും നാളുകൾ കഴിഞ്ഞു. അച്ഛൻ പുതിയൊരു പുസ്തകം പരിചയപ്പെടുത്തി. പത്മരാജൻ്റെ ഭാര്യ രാധാലക്ഷ്മി പത്മരാജൻ എഴുതിയ "പത്മരാജൻ എൻ്റെ ഗന്ധർവ്വൻ". 


ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച ഗന്ധർവ്വൻ്റെ രൂപം അതിലും മേലെയാണെന്ന് കാണിച്ച ഒന്ന്. ഒരു Biography രൂപത്തിൽ അവരുടെ ജീവിതം കുറിച്ച ആ പുസ്തകത്തിൻ്റെ, ഓരോ താളുകൾ മറിച്ചപ്പോഴും കൂടുതൽ കൂടുതൽ എൻ്റെ സ്വന്തമായി മാറിയ ഗന്ധർവ്വൻ. ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ളത് പോലെ സുന്ദരമായ നിമിഷങ്ങൾ. ഉദകപ്പോള പോലെ അതും നിമിഷാർഥങ്ങൾ മാത്രം നീണ്ട് നിന്നതാണെന്ന് ഈ പുസ്തകത്തിൻ്റെ അവസാനം വീണ്ടും തെളിയിച്ചു. ഗന്ധർവ്വൻ്റെ വിയോഗത്തിൽ അക്ഷരങ്ങൾ നിന്നപ്പോൾ, ആ പൂർണ്ണവിരാമം എൻ്റെ കണ്ണുകളിൽ കണ്ണീരായി നിറഞ്ഞു. അടക്കാൻ വയ്യാത്ത സങ്കടം. ഏറെ സ്വന്തമായ ആരുടെയോ വിയോഗം പോലെ!


വീണ്ടും വർഷങ്ങൾ കഴിഞ്ഞു. വായന കുറഞ്ഞു, ഗന്ധർവ്വനും വിട്ടകന്നു. അങ്ങനെ ഇരിക്കെയാണ്, വീടിനടുത്തുള്ള New College  Book Stall പുതുക്കി പണിഞ്ഞത്. പോയി! കാണാൻ പോയതാണ്. എങ്കിലും ഒരിടത്ത് കണ്ണുടക്കി. വീണ്ടും ഗന്ധർവ്വൻ...


"അച്ഛൻ്റെ മഹാറാണിക്ക്, എൻ്റെ അമ്മയ്ക്ക്" എന്ന് ആദ്യ താളുകളിൽ എഴുതിയ ഒരു പുസ്തകം. ഗന്ധർവ്വൻ്റെ മകൻ അനന്തപത്മനാഭൻ്റെ "മകൻ്റെ കുറിപ്പുകൾ". 


ഇനി വീണ്ടും പത്മരാജൻ എന്ന ഗന്ധർവ്വൻ്റെ കൂടെ കുറച്ച് നാളുകൾ...


വീണ്ടും വീണ്ടും എഴുതുവാൻ പ്രേരിപ്പിക്കുന്ന ഗന്ധർവ്വന് പിറന്നാളാശംകൾ....


~Jaykoo

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

The knot

Oh  yes! Today, it struck me. Long back, I made myself a well-tied knot around my neck. Many tried to untie, and many watched the whole play with a pack of popcorn. For years... And today it struck me, the whole idea was not to get out of it.  Why? Cause the knot, it tightens again and again, every time I try to move out of it. Holds me closer. With a tighter grip. It took me years to realize that there is no going back! The holy knot is made! Not in heaven, but in the midst of all these crises and chaos of barren green earth.  And what next? Finding comfort hanging! Trying out a swing... a R ealisation I n P eace . Grab a gallery view and watch the chaos, maybe try to enjoy it. And the knot? Still there. Old, but strong as hell. As a companion, as a partner who must never be named! ~Jaykoo

ശാന്തി...

  ശാന്ത സുന്ദരമായ ഒരു വെളുപ്പാൻ കാലം. ചൂലിൻ്റെ പുറകുവശം കൊണ്ട് നല്ല ഒരു അടി കാലിന് കിട്ടിക്കൊണ്ടാണ് രാവിലെ കണ്ണ് തുറക്കുന്നത്. പത്ത് മണിയായിട്ടും എണീക്കാത്തതിന്റെ അല്ല! മുറി ആകെ അലങ്കോലമാണ്. ഇന്നലെ വൃത്തിയാക്കിക്കോളാം എന്ന് അമ്മയോട് പറഞ്ഞതാണ്. ചെയ്തില്ല. മടി. "എന്താടാ ഇന്നും ഇങ്ങനെയൊക്കെ തന്നെയാണോ" ശാന്തമായ ഉറക്കം അശാന്തമായി തീർന്നിരുന്നു. അവൻ തലയണ എടുത്ത് മുഖംമൂടി "ഒന്ന് പോ അമ്മ! ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ് ഇന്നെങ്കിലും ഉറങ്ങിക്കോട്ടെ." തലയണയുടെ വിടവിലൂടെ അവൻ പറഞ്ഞു. "ഈ മുറി അടുക്കാതെ. ഒരു ഉറക്കവും വേണ്ട!" മുകളിലെ മച്ചിലേക്ക് നോക്കിക്കൊണ്ട് അമ്മ. "എന്താ അമ്മ! എൻ്റെ മുറിയല്ലേ! ആരും കേറണ്ട. ഞാൻ മാത്രം കേറിക്കോളാ. അപ്പൊ ഇങ്ങനെ കിടന്നാലും പ്രശ്നമില്ലല്ലോ." മുകളിലെ വല അടിച്ചു കൊണ്ട് അമ്മ അവനെ ഒന്ന് നോക്കി. ദഹിച്ചു പോകുന്ന ഒരു നോട്ടം. "ഇവിടെ എൻ്റെ നിൻ്റെ എന്നൊന്നുമില്ല. എല്ലാം ഒരുപോലെയാ!" "എന്നാ പിന്നെ അടുക്കാം!" ഒന്ന് തിരിഞ്ഞുകിടന്നു കൊണ്ട് അവൻ കടുപ്പിച്ച് പറഞ്ഞു. നിലത്ത് കിടന്ന എന്തിലോ ചവിട്ടി വീഴാൻ പോയ അമ്മ ...

ഒരു മസ്സാജ് ഓർമ്മ

  "കൊള്ളാം! കൊറേ നാളത്തെ ആഗ്രഹമാണ് ഇത്. ഒരു സുഖമൊക്കെ ഉണ്ട്! കുളിയെന്ന് പറഞ്ഞപ്പോ ഇത്രയും കരുതിയില്ല. നല്ല തേച്ച് ഉരച്ച് കുളിപ്പിക്കുന്നുണ്ട്. നന്നായി വൃത്തിയാവട്ടെ. ലോകത്തിലെ ഏറ്റവും നല്ല മസാജ് സെൻ്ററിൽ ഇങ്ങനെ ഒക്കെ ആണെന്നാ കേട്ടിരിക്കുന്നേ... ശരിയായിരിക്കും. നമ്മൾ അനങ്ങാതെ ഇങ്ങനെ ഒക്കെ ചെയ്ത് കിട്ടുന്നത് ഒരു രസമുള്ള പരിപാടി തന്നെ. നാലും കാലിൻ്റെ താഴെയൊക്കെ ഒന്നൂടെ കഴുകാമായിരുന്നു.  സംഭവം ഒക്കെ കൊള്ളാം പക്ഷേ ഒരു പ്രൈവസി ഇല്ലല്ലോ. ഇതിപ്പോ എത്ര പേരാ... ആ പിന്നെ മുറിക്ക് നല്ല തണുപ്പ് ഉള്ളതുകൊണ്ട് കുഴപ്പമില്ല, ചൂടാണെങ്കിൽ ആൾ കൂടിയാൽ പ്രശ്നമാണ്. പറയണം? അത് വേണ്ട. കിടക്കാം...  വലിയ ബഹളം ഒന്നും ഇല്ലാത്തത് തന്നെ ഒരു ആശ്വാസം. സമാധാനം ഉണ്ട്... ശാന്തത. ഹാ പത്തൻപത് കൊല്ലം ജീവിച്ചിട്ട് ഇപ്പോളാണ് ഈ സാധനം ശരിക്ക് ഒന്ന് ആസ്വദിക്കുന്നത്. ഈ വെക്കേഷൻ പരിപാടി കൊള്ളാം. ജോലിയും വേണ്ട... വീടും വേണ്ട... നാട്ടുകാരും വേണ്ടാ.... പരമ സുഖം.... ഒരു പാട്ട് വച്ചിരുന്നേകിൽ കുറച്ച് കൂടെ സുഖം ആയേനെ... ശെടാ ഇതൊക്കെ ആർക്കെങ്കിലും ഒന്ന് അറിഞ്ഞ് ചെയ്ത് കൂടെ... ഒന്നുല്ലേലും ഞാൻ അല്ലേ ഇവിടെ വിഐപി... ശെടാ ഇതാരാ ...