രാവിലെ കണ്ണ് തുറന്ന നായരേട്ടൻ ആദ്യം പഴിച്ചത് സമയത്ത് കൂവാൻ മറന്ന കോഴിയെ ആയിരുന്നു. നേരം വൈകിയിരിക്കുന്നു. ജി.ഡി.പി യും എഫ്.ഡി.ഐയുമൊക്കെ കുതിക്കുന്നത് കണ്ട് കോഴിയും മടിയനായോ? സമയം വൈകിയ രോഷം മുഖത്ത് പ്രകടമാക്കി തന്നെ പ്രഭാത കൃത്യങ്ങൾ എല്ലാം നായരേട്ടൻ തീർത്തു. ആഹാരത്തിന് മുൻപുള്ള സ്റ്റാർട്ടർ പെട്ടി തുറന്നു. വിഭവസമൃദ്ധമായ ഔഷധ സേവയ്ക്ക് ശേഷം, ലഘു ഭക്ഷണം. വീടിന്റെ ഉമ്മറത്ത് കൃത്യം ഏഴ് മണിക്ക് ചായയും പ്രിയ പത്രം മനോമരുവുമായി ഇരിക്കുന്ന പതിവ് ഇന്ന് ഒൻപതിലേക്ക് തള്ളപ്പെട്ടു. എറണാകുളം മുതൽ തിരുവനന്തപുരം, ഡൽഹി വഴി റഷ്യയിലേക്കും പിന്നീട് അമേരിക്കയിലേക്കും ഒരു യാത്ര നടത്തി. അപ്പോഴാണ് ഒന്ന് കാണുന്നത്. "രൂപ വീണ്ടും ഇടിഞ്ഞു!" നായരേട്ടൻ ഒന്ന് ഞെട്ടി. മനോമരു മടക്കി മനോഗതം പറഞ്ഞ് നായരേട്ടൻ അകത്തേക്ക് ഓടി. നാട്ടിലെ സഹകരണ പ്രസ്ഥാനത്തിൽ നിന്ന് കിട്ടിയ അഞ്ഞൂറിൻ്റെ ആറ് നോട്ടുകൾ ഒന്ന് പൊക്കി തിരിച്ചും മറിച്ചും നോക്കി. ഈ സാമ്പത്തിക മാസത്തെ ഗൃഹധനവ്യയത്തിനുള്ള നീക്കിയിരുപ്പാണ്! വിളക്കിന്റെ ചുവട്ടിൽ പിടിച്ച് നോക്കിയ നായരേട്ടൻ നീണ്ട ഒരു നെടുവീർപ്പിട്ടു! "ഇല്ല! ഇവിടെ മൂല്യം ഇടിഞ്ഞിട്ടില്ല! ദില്ലിയില...
ശാന്ത സുന്ദരമായ ഒരു വെളുപ്പാൻ കാലം. ചൂലിൻ്റെ പുറകുവശം കൊണ്ട് നല്ല ഒരു അടി കാലിന് കിട്ടിക്കൊണ്ടാണ് രാവിലെ കണ്ണ് തുറക്കുന്നത്. പത്ത് മണിയായിട്ടും എണീക്കാത്തതിന്റെ അല്ല! മുറി ആകെ അലങ്കോലമാണ്. ഇന്നലെ വൃത്തിയാക്കിക്കോളാം എന്ന് അമ്മയോട് പറഞ്ഞതാണ്. ചെയ്തില്ല. മടി. "എന്താടാ ഇന്നും ഇങ്ങനെയൊക്കെ തന്നെയാണോ" ശാന്തമായ ഉറക്കം അശാന്തമായി തീർന്നിരുന്നു. അവൻ തലയണ എടുത്ത് മുഖംമൂടി "ഒന്ന് പോ അമ്മ! ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ് ഇന്നെങ്കിലും ഉറങ്ങിക്കോട്ടെ." തലയണയുടെ വിടവിലൂടെ അവൻ പറഞ്ഞു. "ഈ മുറി അടുക്കാതെ. ഒരു ഉറക്കവും വേണ്ട!" മുകളിലെ മച്ചിലേക്ക് നോക്കിക്കൊണ്ട് അമ്മ. "എന്താ അമ്മ! എൻ്റെ മുറിയല്ലേ! ആരും കേറണ്ട. ഞാൻ മാത്രം കേറിക്കോളാ. അപ്പൊ ഇങ്ങനെ കിടന്നാലും പ്രശ്നമില്ലല്ലോ." മുകളിലെ വല അടിച്ചു കൊണ്ട് അമ്മ അവനെ ഒന്ന് നോക്കി. ദഹിച്ചു പോകുന്ന ഒരു നോട്ടം. "ഇവിടെ എൻ്റെ നിൻ്റെ എന്നൊന്നുമില്ല. എല്ലാം ഒരുപോലെയാ!" "എന്നാ പിന്നെ അടുക്കാം!" ഒന്ന് തിരിഞ്ഞുകിടന്നു കൊണ്ട് അവൻ കടുപ്പിച്ച് പറഞ്ഞു. നിലത്ത് കിടന്ന എന്തിലോ ചവിട്ടി വീഴാൻ പോയ അമ്മ ...